Sunday, 30 September 2012

ആദ്യത്തെ രക്തസാക്ഷി


മക്കയില്‍ലുള്ള ഈ നരനായാട്ട് യാസറിന്‍റ്യും സുമയ്യയുടെയും കാതിലും എത്തി ഒരുദിവസം വീട്ടിലും എത്തുമെന്ന് സുമയ്യ ഉറപ്പിച്ചു. ഞങ്ങളിത്രയും കാലം കൂരിരുട്ടിലായിരുന്നു. മുഹമ്മദ് നബിയുടെ സന്ദേശങ്ങളാണ് ഞങ്ങള്‍ക്ക്
വെളിച്ചമേകിയത്.
മുന്നോട്ടുനടക്കാന്‍ കഴിയാതെ വഴിയില്‍ തങ്ങിയ ഞങ്ങളിപ്പോള്‍ സുഖമായി
സഞ്ചരിക്കുന്നു. അല്ലാഹുവിലേക്ക്, അവന്റെ സ്വര്‍ഗത്തിലേക്ക്. ആ വഴി മുടക്കാനാണ്
കാപാലികര്‍ ഓടിനടക്കുന്നത്.പ്രത്യേകം തയ്യാറാക്കിയ നിസ്കാരമുറിയില്‍ താനും
കുടുംബവും നിസ്കരിക്കുകയും ഖുര്‍ആനോതുകയും ചെയ്യുമ്പോള്‍ വീടിനരികിലൂടെ നടക്കുന്ന
അക്രമികളെ സുമയ്യ കാണാറുണ്ട്. പകയും ക്രൌര്യവും കൊണ്ട് അവരുടെ ചുണ്ടുകള്‍
കോടുന്നതും കടപ്പല്ല്ഞെ രിയുന്നതും. ഒരുനാള്‍ അത് സംഭവിച്ചു. ആ കാപാലികര്‍.അവരെയും
ഭര്‍ത്താവ്‌ അമ്മാറിനെയും പിടിച്ചുകൊണ്ടുപോയി.കത്തിക്കരിയുന്ന ഉച്ചവെയിലില്‍ അവരെ
നിര്‍ത്തി. വസ്ത്രാക്ഷേപം നടത്തി. ചുട്ടുപൊള്ളുന്ന മണലില്‍ മലര്‍ത്തിക്കിടത്തി.
കൈകാലുകള്‍ ബന്ധിച്ചു. മറിയാനും തിരിയാനും കഴിയാതെ പുളയുന്ന അവരുടെ തുടകളില്‍
കത്തുന്ന തീപ്പന്തങ്ങള്‍ വെച്ചു. ചിലക്രൂരന്‍മാര്‍ വലിയ കല്ലുകള്‍
നെഞ്ചില്‍
കയറ്റിവെച്ചു. മര്‍ദ്ദനങ്ങളെ സധൈര്യം നേരിട്ട അവര്‍ അപ്പോഴുംശബ്ദിച്ചുകൊണ്ടിരുന്നു:
'അല്ലാഹു അഹദ്.
'ആ ശബ്ദംകേള്‍ക്കുമ്പോള്‍ അക്രമികള്‍ കലിതുള്ളി. അക്രമങ്ങള്‍ക്ക് ശക്തി കൂട്ടി.ഇസ്ലാമില്‍നിന്ന് മാറിനില്‍ക്കുക. അല്ലെങ്കില്‍ ഇതനുഭവിച്ച് ആയുസ്സ് തീര്‍ക്കുക.'ഒരുകൂട്ടം ഭ്രാന്ത•ാര്‍ അമ്മാറിനെ
പിടിച്ചുവലിച്ചു
വലിയ തീകുണ്ഠാരത്തിലേക്കിട്ടു.തല്‍സമയം ആ വഴിവന്ന നബി(സ) യും ഉസ്മാന്‍(റ)വും ഇതു
കാണാനിടയായി. നടുക്കത്തോടെ അവര്‍ അമ്മാറിന്റെ അടുത്തേക്ക് വന്നു. കൈപൊക്കി താങ്ങി
എഴുന്നേല്‍പ്പിച്ചു. കാരുണ്യത്തിന്റെ കരങ്ങള്‍കൊണ്ട് അമ്മാറിന്റെ മുഖത്ത് തടവി.
അപ്പോള്‍ അദ്ദേഹ ത്തിന്റെ മനസ്സിലെ മുറിപ്പാടുകളില്‍ തേനുറവ പതഞ്ഞു.'യാ നൂറു കൂനീ
ബര്‍ദന്‍ വസലാമന്‍ അലാ അമ്മാര്‍.'ഇബ്റാഹിംനബിക്ക് സുരക്ഷയായതുപോലെ അഗ്നീ, നീ
അമ്മാറിനു സുരക്ഷയും തണുപ്പുമായി മാറുക.' നബിതിരുമേനി അമ്മാറിനെ
മന്ത്രിച്ചുകൊണ്ടിരുന്നു. നബി(സ) യുടെ സാന്ത്വനവചനങ്ങളില്‍ സമാധാനിച്ചു അമ്മാര്‍
കരുത്ത് വീണ്ടെടുക്കുമ്പോള്‍ മറുഭാഗത്തുനിന്ന് ഒരു ചോദ്യമുയര്‍ന്നു. ദൈന്യതയാര്‍ന്ന
ചോദ്യം: 'ആയുഷ്കാലം മുഴുവന്‍ ഈ യാതനയില്‍ കഴിയേണ്ടിവരുമോ റസൂലേ.'മര്‍ദ്ദനമേറ്റ്
വേദനകൊണ്ട് പുളയുന്ന യാസിറിന്റേതായിരുന്നു ചോദ്യം. ഇടറുന്ന ശബ്ദത്തില്‍ അദ്ദേഹം
കരയുന്നുണ്ടായിരുന്നു.നബി(സ) അവരെ സമാധാനിപ്പിക്കാന്‍ പാടുപെട്ടു
.
'സന്തോഷിക്കുക. കുടുംബമേ നിങ്ങള്‍ക്കു പരലോകത്ത് സ്വര്‍ഗമുണ്ട്.'നബി(സ) പറഞ്ഞു.ഇതൊക്കെ നടക്കുമ്പോഴും ബീവിസുമയ്യ ഒരു കൂസലുമില്ലാതെ ഉരുവിട്ടിരുന്നു: 'അല്ലാഹു അഹദ്.' നമുക്കിനി സ്വര്‍ഗത്തില്‍ കാണാമെന്ന
ഭാവത്തില്‍
പ്രജ്ഞയറ്റുകൊണ്ടിരുന്നു ആ ശരീരം. പെട്ടെന്ന് പിന്നില്‍നിന്ന് ഒരുകനത്ത കൈത്തലം
ശരീരത്തില്‍ അമര്‍ന്നതറിഞ്ഞ് സുമയ്യ(റ) വെട്ടിത്തിരിഞ്ഞു. ക്രുദ്ധനായ അബൂജഹ്ല്‍
പല്ലിറുമ്മി നില്‍ക്കുന്നതുകണ്ട് സുമയ്യ(റ) നടുങ്ങി. ദീര്‍ഘകായനായ അബൂജഹ്ലിനെ
യാചനയോടെ ഒന്നുനോക്കി. കാത്തുനില്‍ക്കാന്‍ സമയമില്ലാത്ത ആ ക്രൂരന്‍ കയ്യില്‍
കരുതിവന്ന ശൂലംകൊണ്ട് സുമയ്യാബീവിയെ ആഞ്ഞുകുത്തി. ആരോഗ്യം നശിച്ച വൃദ്ധയായ
സുമയ്യ(റ) കുത്തേറ്റു പിടഞ്ഞു. കരയില്‍ പിടിച്ചിട്ട മത്സ്യം പോലെ വേദനകൊണ്ട് അവര്‍
പുളയുമ്പോള്‍ ആ ദുഷ്ടന്റെ ശൂലം പലതവണ അവരുടെ
ഭഗദ്വാരത്തില്‍ആഴ്ന്നിറങ്ങി.അല്ലാഹ്........അല്ലാഹ്.... എന്ന ശബ്ദം ഉരുവിട്ട്
സുമയ്യ ബീവി യാത്രപറഞ്ഞു. അവസാനയാത്ര. തിരിച്ചുവരാന്‍ കഴിയാത്ത
ലോകത്തേക്ക്.ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷി. തന്റെ പ്രാണസഖി
രക്തസാക്ഷിയാകുന്നതുകണ്ട് കിടക്കാനേ യാസിറിനു കഴിഞ്ഞുള്ളൂ. വേദനതിന്നു മരവിച്ച ആ
ശരീരത്തില്‍ അപ്പോഴും മരവിക്കാത്ത രണ്ടവയവങ്ങളുണ്ടായിരുന്നു. നാവ്, ഹൃദയം. തൌഹീദ്
അടിയുറച്ച് അപ്പോഴും അദ്ദേഹം ഉരുവിട്ടു:അല്ലാഹ്. അല്ലാഹ്.
അല്പം കഴിഞ്ഞപ്പോള്‍ ഞരങ്ങിഞരങ്ങികരഞ്ഞിരുന്ന യാസിര്‍(റ)വിന്റെ ശബ്ദവും തീരേ കേള്‍ക്കാതായി. അന്തരീക്ഷത്തിലെവിടെയോ തങ്ങിനില്‍ക്കുന്ന ആശബ്ദതരംഗങ്ങളുടെ ഉടമയായ ആത്മാവ് സ്വര്‍ഗീയാ
രാമത്തില്‍
പച്ചപ്പക്ഷികളായി വട്ടമിട്ടുപറക്കുന്നുണ്ടാകും, ഒപ്പം ബീവിസുമയ്യയും.,, 

Saturday, 29 September 2012

മര്‍ദ്ദനത്തിന്റ്റെനാളുകള്‍


മക്കയിലെ പ്രധാനികള്‍ക്ക്‌ ഇതൊരു തലവേദനയായി. അവര്‍ ഉത്ത്ബത്ത്‌ എന്ന നേതാവിനെ നബി(സ)യുടെ അടുത്തേക്കയച്ചു. ഉത്ത്ബത്ത്‌ നബി
(സ)യെ
സമീപിച്ചു പറഞ്ഞു. നിങ്ങള്‍ക്ക് ഭരണാധികാരിയാവാനാണ്‌ ആഗ്രഹമെങ്കില്‍ നിങ്ങളെ ഞങ്ങള്‍ ഭരണാധികാരിയാക്കാം. നിങ്ങള്‍ക്കൊരു ധനികനാകാനാണ്‌ ആഗ്രഹമെങ്കില്‍ നിങ്ങളെ
ഞങ്ങളില്‍ വെച്ചേറ്റവും വലിയ ധനികനാക്കാം, ഏതെങ്കിലും സ്ത്രീയെ വിവാഹം കഴിക്കാനാണ്‌ ആഗ്രഹമെങ്കില്‍ ഞ്ഞങ്ങള്‍ അതും നടത്തിത്തരാം. ഈ പുതിയ പ്രസ്ഥാനം ഉപേക്ഷിച്ചാല്‍
മാത്രം മതി. അതിനു മറുപടിയായി പ്രവാചകന്‍ ഈ ഖുര്‍ആന്‍ വാക്യങ്ങൾ ഉദ്ധരിക്കുകയാണ്‌ ചെയ്തത്‌. 'പറയുക,തീര്‍ച്ചയായും ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്‌.
നിങ്ങളുടെ ദൈവം ഒരേയൊരു ദൈവം മാത്രമാണെന്ന്‌ എന്നിലേക്ക്‌ ബോധനം
നല്‍കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ അവങ്കലേക്ക്‌ നേര്‍വഴി പോകുവിന്‍. അവനോടു പങ്കുചേര്‍ക്കുന്ന ബഹുദൈവവിശ്വാസികള്‍ക്ക്‌ നാശം' (ഖുര്ആന്‍ 41:6) മറ്റൊരവസരത്തില്‍പ്രവാചകന്‍ വെക്തമാക്കി.അല്ലാഹുവാണേ, എന്റെ വലംകൈയ്യില്‍ സൂര്യനേയും ഇടങ്കയ്യില്‍ ചന്ദ്രനേയും വെച്ചു തന്നിട്ട്‌ ഈ പ്രസ്ഥാനമുപേക്ഷിക്കന്‍ അവരെന്നോടു ആവശ്യപ്പെട്ടാല്‍ പോലും ഞാനതു ചെയ്യില്ല.
ഒന്നുകില്‍ അല്ലാഹു ഈ മതത്തെ വിജയിപ്പിക്കുക. അല്ലെങ്കില്‍ ഈ പ്രസ്ഥാനം വിജയിപ്പിക്കാന്‍ വേണ്ടിയുള്ള പരിശ്രമ മദ്ധ്യേ ഞാന്‍ മരണമടയും ഇത്‌ രണ്ടിലൊന്ന്‌ സംഭവിക്കും വരേക്കും പിന്മാറുന്ന പ്രശ്നമേ ഇല്ല മുസ്ലീങ്ങളുടെ
എണ്ണം
വര്‍ദ്ധിച്ചു കൊണ്ടിരുന്നു.മുസ്ലീങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത്‌ കണ്ടപ്പോള്‍
മക്കയിലെ അമുസ്ലീം പ്രധാനികള്‍ക്ക്‌ അരിശം വര്‍ദ്ധിച്ചു. അവര്‍ നബി(സ)യെയും
അനുയായികളേയും മര്‍ദ്ദിക്കന്‍തുടങ്ങി.നബി(സ) നടക്കുന്ന വഴിയില്‍ മുള്ളുകള്‍ വിതറി,
ചളിയും ചീഞ്ഞ വസ്തുക്കളും അദ്ദേഹത്തിന്റെ മേലെറിഞ്ഞു. മുസ്ലീംകളെ ചുട്ടുപഴുത്ത
മണലില്‍ മലര്‍ത്തിക്കിടത്തി, നെഞ്ജില്‍ പാറക്കല്ലുകള്‍ കയറ്റിവെച്ചു. ചിലരെ
ചാട്ടകൊണ്ട്ടിചു .നടുക്കുന്ന വാര്‍ത്തകലാണ് എങ്ങും കേള്‍ക്കുനത് . ഉഖ്ബത്തിന്റെ
വീട്ടിലെ വേലക്കാരനാണ് ബിലാല്‍. ഇസ്ലാമിന്റെ സന്ദേശവുമായി തിരുനബി വന്നപ്പോള്‍
അതദ്ദേഹം സ്വീകരിച്ചു. അതറിഞ്ഞ മുതലാളിക്ക് അരിശം കത്തിയാളി. അയാള്‍ ക്രോധത്താല്‍
പല്ലിറുമ്മി. ബിലാലിനെ പിടിച്ചു വസ്ത്രാക്ഷേപം നടത്തി.
മക്കയുടെ ചുട്ടുപഴുത്ത മണലില്‍ കിടത്തി. കഴുത്തില്‍ കയറിട്ട് കുരുക്കി. ഇരുവശത്തും കുട്ടികളെ നിര്‍ത്തി കയറ് വലിപ്പിച്ചു. ശ്വാസംകിട്ടാതെ കണ്ണുതുറിച്ചപ്പോഴും ബിലാല്‍ കിട്ടാവുന്ന ശബ്ദം
ശേഖരിച്ച്
ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. അഹദ്.... അഹദ്..... അല്ലാഹു ഒരുവന്‍മാത്രം.
ദിവസങ്ങളോളം തുടര്‍ന്ന ഈ ക്രൂരത ഒരിക്കല്‍ സ്വിദ്ദീഖുല്‍ അക്ബര്‍ ഇതു കാണാനിടയായി.
'എന്തിനാണ് ഉഖ്ബത്തേ, ഈ പാവം മനുഷ്യനെ പീഡിപ്പിക്കുന്നത്? ഇവന്‍ ചെയ്ത
തെറ്റെന്താണ്? ഇവനെ നീ എനിക്ക് തന്നേക്ക്അരിശം മൂത്ത ഉഖ്ബത്ത് ആക്രോശിച്ചു:
'അബൂബകറേ, എന്നാല്‍ നീ കൊണ്ടുപൊയ്ക്കോ ഇവനെ.'എനിക്ക് വെറുതെ വേണ്ടാ. ഞാന്‍ പണം
തരാം.എന്റെ അടിമയായി വീട്ടുവേലക്കു കൊണ്ടുവന്ന ഇവന്‍ ഇപ്പോള്‍ ഒരു പുതിയ
മതവിശ്വാസവുമായി നടക്കുകയാണ്.അല്ലാഹുഒരുവന്‍ മാത്രമാണെന്നാണിവന്‍ പറയുന്നത്. അത്
എനിക്ക്പൊറുക്കാന്‍ കഴിയുമോ അബൂബകറേ?''അവന്‍ വേറെ തെറ്റൊന്നും ചെയ്തില്ലല്ലോ.
'സ്വിദ്ദീഖ്(റ) പണംകൊടുത്ത് ബിലാലിനെ വാങ്ങി രക്ഷപ്പെടു
ത്തി

പ്രബോധനം


നബി(സ)ക്ക്  നാല്‍ പ തു വയസ്സായിക്കഴിഞ്ഞിരുന്നു. ഒരു ദിവസം അദ്ദേഹം പ്രാര്‍ത്തനാ നിരതനായിരിക്കെ ജീബ്രീല്‍ എന്ന മലക്ക്‌ പ്രത്യക്ഷപ്പെട്ടു അദ്ദേഹത്തെ ആശ്ലേഷിക്കുകയും അനന്തരം ദൈവികാജ്ഞ
പ്രകാരം
'വായിക്കുക' എന്ന്‌ കല്‍പിക്കുകയും ചെയ്തു. പ്രവാചകന്‍ തനിക്കു
വായിക്കാനറിയില്ലെന്ന്‌ മറുപടി പറഞ്ഞു. അപ്പോള്‍ വീണ്ടും ' വായിക്കാന്‍
ആവശ്യപ്പെട്ടു വീണ്ടും നബിപറഞ്ഞു എനിക്ക് വായുക്കന്‍ അറിയില്ല എന്ന് അപ്പൊള്‍
ജിബ്രീല്‍(അ) ഇങ്ങനേവായിച്ചു കേള്‍പ്പിച്ചു സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ
നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രുണത്തില്‍ നിന്ന് സൃഷ്ടിച്ചു.നീവായിക്കുക
നിന്‍റെ രക്ഷിതാവ് പേനകൊണ്ട്‌ പഠിപ്പിച്ചവനായ ഏറ്റവും വലിയ അത്യുദാരനാകുന്നു നിന്റെ
രക്ഷിതാവ്‌. മനുഷ്യനു അറിവില്ലാത്തതു മനുഷ്യനെ അവന്‍ പഠിപ്പിച്ചിരിക്കുന്നു'
(ഖുരാആന്‍ 96:1-5) എന്ന്‌ ആജ്ഞാപിക്കപ്പെട്ടു. അതു ദൈവീക സന്ദേശങ്ങളുടെ
തുടക്കമായിരുന്നു. പിന്നീട്‌ അതുപോലെയുള്ള ദൈവീകവചനങ്ങൾ പ്രവാചകന്നു പലപ്പോഴായി
അവതരിപ്പിക്കപ്പെട്ടു. അവയുടെ സമാഹാരമാണ്‌ ഖുര്‍ ആന്‍. അതുപ്രവാചക വചനങ്ങളല്ല.
കലര്‍പ്പില്ലാത്ത ദൈവീക വചനങ്ങള്‍ തന്നെയാണവ.
ഭയപ്പെട്ടു വിറച്ചുകൊണ്ട്‌ നബി(സ) വീട്ടിലേക്കോടി മൂടിപ്പുതച്ചു കിടന്നു.അപ്പോള്‍ വീണ്ടും ആ ശബ്ദം അദ്ദേഹത്തോടാജ്ഞാപിച്ചു. 'ഓ വസ്ത്രം കൊണ്ടു മൂടിപ്പുതച്ചു കിടക്കുന്നവനേ, എഴുന്നേൽക്കുക. എന്നിട്ട്‌
(ദുഷിച്ച
നടപടികളെക്കുറിച്ചു മനുഷ്യര്‍ക്കു) താക്കീതു നല്‍കുക, നിന്റെ രക്ഷിതാവിന്റെ
മഹത്വത്തെ പ്രകീര്‍ത്തിക്കുക, നിന്റെ വസ്ത്രങ്ങര്‍ ശുദ്ധീകരിക്കുക, അശുദ്ധിയെ
വിട്ട്‌ അകന്നു നില്‍ക്കുക, ലാഭം നേടാന്‍ വേണ്ടി ഔദാര്യം ചെയ്യരുത്‌. നിന്റെ
നാഥന്നു വേണ്ടി ക്ഷമ കൈക്കൊള്ളുക, കാഹളത്തില്‍ ഊതിക്കഴിഞ്ഞാല്‍ (ലോകാവസാനം
വന്നുകഴിഞ്ഞാല്‍) അത്‌, ആ ദിവസം സത്യനിഷേധികള്‍ക്കു വളരെ ഞെരുക്കമുള്ളതും
ലഘുവല്ലാത്തതുമായ ഒരു ദിവസമായിരിക്കും.' (ഖുര്‍ആന്‍ 74: 1-10)അങ്ങിനെ നബി(സ) യെ
ജനങ്ങളെ ഉദ്ധരിക്കാനും താക്കീതു നല്‍കാനും ദൈവം നിയോഗിച്ചു. അദ്ദേഹം പ്രവാചകനായി.
പ്രവാചകനായി നിയോഗിക്കപ്പെട്ട ശേഷം അദ്ദേഹം പ്രബോധനം ആരംഭിച്ചു നബി (സ) യുടെ
ആത്മാറ്ത്ഥതയില്‍ അടുത്തറിയുന്നവര്‍ക്കാര്‍ക്കും സംശയമുണ്ടായിരുന്നില്ല. ആദ്യമായി
ഖദീജ അദ്ദേഹത്തിന്റെ സന്ദേശം സ്വീകരിച്ചു.
.അധികം താമസിയാതെ അലി, അബൂബക്കര്‍, ഉസ്മാന്‍,അബ്ദുറഹ്മാന്, സഅ​‍്ദ്‌, സുബൈര്‍, തൽഹാ എന്നിവരുംനബി(സ) ദൈവത്തിന്റെ ദൂതനും അടിമയുമാണെന്ന്‌' വിശ്വസിച്ചു.പിന്നിടദ്ദേഹത്തിന്‌ പരസ്യമായി മത
പ്രബോധനമാരംഭിക്കനിര്‍
ദ്ദേശംലഭിച്ചു. അപ്പോള്‍ അദ്ദേഹം മക്കക്കു തൊട്ടുള്ള സഫാ എന്ന കുന്നില്‍ കയറി
നിന്നു കൊണ്ട്‌ ജനങ്ങളെ വിളിച്ചുകൂട്ടി.ഞാന്‍, ഈ മലയുടെ അപ്പുറത്ത്‌ നിങ്ങളെ
ആക്രമിക്കന്‍ ഒരു ശത്രു സൈന്യം തയ്യാറായി നില്‍പുണ്ട്‌ എന്നു പറഞ്ഞാല്‍ നിങ്ങള്‍
വിശ്വസിക്കയില്ലേ? എന്നു ചോദിച്ചു.'നിങ്ങള്‍ കളവു പറഞ്ഞതായി ഞങ്ങള്‍ക്കറിയില്ല'
അവര്‍ ഉത്തരം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് താക്കീതു
നല്‍കുന്നു. എനിക്ക്‌ ദൈവത്തില്‍നിന്നും ഒരു സന്ദേശം ലഭിച്ചിരിക്കുന്നു. ഒരു
ഭയാനകമായ ശിക്ഷയെക്കുറിച്ച്‌ മൂന്നറീപ്പ് നല്‍കുന്നവനായാണ്‌ ഞാന്‍ വന്നിട്ടുള്ളത്‌.
എനിക്ക്‌ ഈ ലോകത്ത്‌ നിങ്ങളെ സംരക്ഷികക്കന്‍ കഴിയുകയില്ല. മരണാനന്തര ജീവിതത്തിലും
നിങ്ങള്‍ക്ക്‌ സംരക്ഷണം വാഗ്ദത്തം ചെയ്യാന്‍ എനിക്ക്‌ കഴിയില്ല. യധാര്‍ത്ഥ
ദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല എന്ന്‌ നിങ്ങള്‍ വിശ്വസിച്ചാലല്ലാതെ ഇതു കേട്ടപ്പോള്‍
ഇതു പറയാനാണോ നീ ഞങ്ങളെ വിളിച്ചത് എന്നും പറഞ്ഞവര്‍ പിരിഞ്ഞുപോയി
.നബി (സ) തന്റെ ദൗത്യം തുടര്‍ന്നുകൊണ്ടിരുന്നു. പലരും ഇസ്ലാം സ്വീകരിച്ചു. 

Friday, 28 September 2012

നബിയുടെ ജനനം


പതിനഞ്ച് നൂറ്റാണ്ട് മുമ്പ് മക്കയിലെ ഒരു പ്രമുഖഗോത്രമായ ഖുറയ്ശിഗോത്രത്തിലെ ബനൂഹാശിം കുടുമ്പത്തില്‍ അബ്ദുല്‍മുത്തലിബിന്‍റ് മകന്‍ അബ്ദ്ള്ളാ ആമിനാ ദമ്പതികളുടെ മകനായി ഒരു റബീഉല്‍ അവ്വല്ല്
മാസത്തിലാണ്
മുഹമ്മദ്നബി(സ) ജനിച്ചത് ജനിക്കുന്നതിന്ന് മുമ്പ് പിതാവും ആറാം വയസ്സില്‍ മാതാവും
മര ണപ്പെട്ടു പിന്നീട് സംരക്ഷകനായത് പിതാമഹന്‍ അബ്ദുല്‍മുത്തലിബാണ്
അങ്ങനെനബിക്ക്എട്ട് വയസ്പൂര്‍ത്തിയാ കും മുമ്പ് അദ്ദേഹവും ഈലോകത്തോട് വിടപറഞ്ഞു
പിന്നീട് പിത്രവ്യന്‍ അബൂ ത്വലിബിന്‍റ് സം രക്ഷണത്തിലാണ് നബി വളര്‍ന്നത് നട്ടുകാരും
കൂട്ടുകാരും ബന്ധുക്കളുമായ വലിയഒരു സമൂഹം തിന്മയില്‍ മുങ്ങി ജീവിക്കുമ്പോള്‍ അതില്‍
നിന്നെല്ലാം അകന്ന് മാറി നബി(സ) ശൈശവത്തില്‍ നിന്ന് ബാല്യത്തിലേക്കും തുടര്‍ന്ന്
യൌവ്വനത്തിലേക്കും വളര്‍ന്നു അസത്യം പറയാത്തവഞ്ചിക്കാത്ത പാവങ്ങളെയും അടിമകളെയും
സഹായിക്കുന്ന മക്കക്കാരുടെ ഇഷ്ട്ഭാജനമായിരുന്നു നബി(സ) അതിനാല്‍ അന്നാട്ടുകാര്‍
നബി(സ)യെ സ്നേഹത്തോടെ(അല്‍ അമീന്‍) വിശ്വസ്തന്‍ എന്നാണ് വിളിചിരുന്നത് തന്‍റെ
പിതാമഹനെ സഹായിക്കന്‍ നബി പലജോലികളും ചെയുമായിരുന്നു
മക്കയിലെ ഒരു വാര്‍ത്തക പ്രമുഖയായിരുന്നു ഖദീജ അവര്‍ നബിയുടെ വിശ്വസ്തതയെക്കുറിച് കേട്ടറി ഞ്ഞ് നബി(സ)യെതന്‍റെകചോടചിരക്കുമായി സിറിയയിലേക്ക്പൊ കുവാന്‍ നിയോഗിചു അങ്ങനെ നബിയും സംഘവും
വന്‍ലാഭവുമായിട്ടണ്
തിരിച്ചുവന്നത് തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം വളരെഭഗിയായി നബിനിര്‍വഹിചു ഇതു
വിതവയായ ഖദീജയെ നബിയുമായി വിവാഹാലോജന നടത്താന്‍ പ്രരിപ്പിചു പിത്രവ്വന്‍റെ
അനുഗ്രഹാശിര്‍വാദത്തൊടെ ആ വിവാഹം നടന്നു അവര്‍ ഒരു മാത്രകാ ദമ്പതിമാരായിരുന്നു ഖദീജ
എപ്പോയും നബിക്ക് ഒരു താങ്ങും തണലുമായിരുന്നു വിഷമവേളക ളില്‍ അവര്‍
നബി(സ)ക്ക്ആശ്വശമായി പില്‍ക്കലത്ത് ആദ്യമായിവിശ്യശിച്ചതുംഅവരാണ് അന്ന് മക്കയില്‍
സകലതിന്‍ മകളും കോടികുത്തിവായുന്നകാലം അന്ധവിശ്യാസം അനാചാരം അക്രമവും
നാള്‍ക്ക്നാള്‍ വര്‍ദിക്കുന്നു അധാര്‍മ്മി കത അതിന്‍റെ പാരമ്യത്തില്‍
സകലതിന്മ്മകളും സര്‍വ്വത്ര പെണ്‍ കുഞ്ഞ് പിറന്നാല്‍ അതിനെ ജീവനോടെകുയിച്ചുമൂടുന്നു
മക്കയിലെ ഈ മലിനമായ സാഹചര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ നബി അടുത്തു
തന്നെയുള്ള ഹിറാ ഗുഹയില്‍ പോയി ധ്യാനിച്ചിരിക്കാറുണ്ടായിരുന്നു.

ആമുഖം

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റ് റസൂലില്‍ ഉത്തമമായ മാത്രകയുണ്ട വി:ഖുര്‍ആന്‍ നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയുംഅനുസരിക്കുക നിങ്ങള്‍
അനുഗ്രഹീതരായ്യേക്കാം വി:ഖുര്‍ആന്‍                          ദൈവീക പ്രാതിനിധ്യമെന്ന കനത്ത ഉത്തരവാദിത്വം ധാര്‍മിക വിശുദ്തിയുടെ പ്രാധാന്യം അതിന്ന് ലഭിക്കുന്ന കണക്കറ്റ പ്രതിഫലം ധിക്കാരികള്‍ക്ക്
ലഭിക്കുന്ന ശിക്ഷ ഇതെല്ലാം മനുഷ്യനെ സദാ അല്ലാഹു ഓര്‍മപ്പെടുത്തീട്ടുണ്ട് പ്രവാചക
നിയോഗത്തിലൂടെയാണ് ഈപ്രക്രിയ അഭഗുരം തുടര്‍ന്നുപോന്നിട്ടുള്ളത് ഭൂമിയില്‍
ആദ്യമനുഷ്യന്‍ ആദ്യപ്രവാചകന്‍ കൂടി ആയത് അതുകൊണ്ടാണ് ദൈവിക ശാസനകളും നിരോധനങ്ങളും
പ്രായോഗികമാണെന്നതിന്‍റ് സാക്ഷയ മാണ് ഓരോപ്രവാചകന്‍റ്
യുംജീവിതം ആ പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ്നബി (സ) വിശ്വസികളുടെ
ജീവിതത്തില്‍ സ്വന്തം ജീവനെക്കള്‍ വേണപെട്ടവനുംപ്രയപ്പെട്ടവനും മെത്രപ്രവാചകന്‍
അവരുടെനേതാവും നയകനുംമാര്‍ഗദര്‍ശി യുംമാത്ര പുരുഷനും അദ്ദേഹമാണ് അനുനിമിഷം
അനുധാവനംചെയ്യേണ്ടത് ആജീവിതമാത്രകയാണ് അവിടെത്തെ ജീവിതം ഒരു തുറന്ന പുസ്തകം
പോലെയാണ് ആജീവിതത്തില്‍ നിന്ന് ചെറുതും വലുതുമായ
ഒന്നുപോലും രേഖപ്പെടുത്താതിരുന്നിട്ടില്ല നബി (സ)യുടെ പേരില്‍ ലോകത്തെവിടെയും
സ്മാരക്ങ്ങളോ സ്തൂപങ്ങളോ പ്രതിമകളൊ ഇല്ല ചിത്രങ്ങള്‍ പോലും ഇല്ല എന്നിട്ടും നബി
(സ)യെപോലെ അനുസ്മരിക്കപ്പെടുന്നാആരു മില്ല അനുകരിക്കപ്പെടുന്ന ഒരു നേതാവുമില്ല
ജനകോടികളുടെ ഹ്രദയങ്ങളില്‍ നബി (സ) ഇന്നും ജീവിക്കുന്നു നബി (സ)യു ടീദൌത്യം
ഒരിക്കലും ഒരു പ്രത്യേക സമുഹത്തിലോ കാലഘട്ടത്തിലോ പരിമിതമല്ല മനുഷ്യര്‍ക്കു
മാത്രമല്ല മ്യഗങ്ങളുള്‍ പ്പടെയുള്ള ജന്തുജാലങ്ങള്‍ക്കെല്ലാം അനുഗ്രഹമാണ് നബി യുടെ
അധ്യാപനങ്ങള്‍ നബിയുടെ കാരുണ്യവും നബി ചര്യയുടെ
വെളിച്ചവും നബി സന്തേശങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന നന്മകളുമെല്ലാം
മനുഷ്യകുലത്തിനാകെയുള്ള നിരന്തര അനുഗ്രഹ വര്‍ഷമാണ് ലോകര്‍ക്കാകെ അനുഗ്രഹം (റഹ്
ത്തുന്‍ലില്‍ആലമീന്‍) എന്ന ഖുര്‍ആന്‍ പ്രയോഗം എത്ര അര്‍ഥപൂര്‍ണം ആ
പുണ്ണ്യപ്പൂമാന്‍റെ ജീവിതത്തില്‍ നിന്നുള്ള കുറച്ച് ചരിത്രസംഭവങ്ങളാണ് ഇവിടെ
കുറിക്കുന്നത് അതിന്ന്ദൈവംഅനുഗ്രഹിക്കട്ടെ,ഈ ജീവിതമാത്രക നമ്മുടെ ജീവിതത്തിനും
വെളിച്ചവും തെളിച്ചവും നന്മ്മയും വിശുഢിയും നല്‍ക്കടെ ഇതില്‍ തെ റ്റുകള്‍
ഉണ്ടായാല്‍ തിരുത്താന്‍ സഹായിക്കും എന്ന പ്രതീക്ഷയോടെ