Saturday, 29 September 2012

പ്രബോധനം


നബി(സ)ക്ക്  നാല്‍ പ തു വയസ്സായിക്കഴിഞ്ഞിരുന്നു. ഒരു ദിവസം അദ്ദേഹം പ്രാര്‍ത്തനാ നിരതനായിരിക്കെ ജീബ്രീല്‍ എന്ന മലക്ക്‌ പ്രത്യക്ഷപ്പെട്ടു അദ്ദേഹത്തെ ആശ്ലേഷിക്കുകയും അനന്തരം ദൈവികാജ്ഞ
പ്രകാരം
'വായിക്കുക' എന്ന്‌ കല്‍പിക്കുകയും ചെയ്തു. പ്രവാചകന്‍ തനിക്കു
വായിക്കാനറിയില്ലെന്ന്‌ മറുപടി പറഞ്ഞു. അപ്പോള്‍ വീണ്ടും ' വായിക്കാന്‍
ആവശ്യപ്പെട്ടു വീണ്ടും നബിപറഞ്ഞു എനിക്ക് വായുക്കന്‍ അറിയില്ല എന്ന് അപ്പൊള്‍
ജിബ്രീല്‍(അ) ഇങ്ങനേവായിച്ചു കേള്‍പ്പിച്ചു സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ
നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രുണത്തില്‍ നിന്ന് സൃഷ്ടിച്ചു.നീവായിക്കുക
നിന്‍റെ രക്ഷിതാവ് പേനകൊണ്ട്‌ പഠിപ്പിച്ചവനായ ഏറ്റവും വലിയ അത്യുദാരനാകുന്നു നിന്റെ
രക്ഷിതാവ്‌. മനുഷ്യനു അറിവില്ലാത്തതു മനുഷ്യനെ അവന്‍ പഠിപ്പിച്ചിരിക്കുന്നു'
(ഖുരാആന്‍ 96:1-5) എന്ന്‌ ആജ്ഞാപിക്കപ്പെട്ടു. അതു ദൈവീക സന്ദേശങ്ങളുടെ
തുടക്കമായിരുന്നു. പിന്നീട്‌ അതുപോലെയുള്ള ദൈവീകവചനങ്ങൾ പ്രവാചകന്നു പലപ്പോഴായി
അവതരിപ്പിക്കപ്പെട്ടു. അവയുടെ സമാഹാരമാണ്‌ ഖുര്‍ ആന്‍. അതുപ്രവാചക വചനങ്ങളല്ല.
കലര്‍പ്പില്ലാത്ത ദൈവീക വചനങ്ങള്‍ തന്നെയാണവ.
ഭയപ്പെട്ടു വിറച്ചുകൊണ്ട്‌ നബി(സ) വീട്ടിലേക്കോടി മൂടിപ്പുതച്ചു കിടന്നു.അപ്പോള്‍ വീണ്ടും ആ ശബ്ദം അദ്ദേഹത്തോടാജ്ഞാപിച്ചു. 'ഓ വസ്ത്രം കൊണ്ടു മൂടിപ്പുതച്ചു കിടക്കുന്നവനേ, എഴുന്നേൽക്കുക. എന്നിട്ട്‌
(ദുഷിച്ച
നടപടികളെക്കുറിച്ചു മനുഷ്യര്‍ക്കു) താക്കീതു നല്‍കുക, നിന്റെ രക്ഷിതാവിന്റെ
മഹത്വത്തെ പ്രകീര്‍ത്തിക്കുക, നിന്റെ വസ്ത്രങ്ങര്‍ ശുദ്ധീകരിക്കുക, അശുദ്ധിയെ
വിട്ട്‌ അകന്നു നില്‍ക്കുക, ലാഭം നേടാന്‍ വേണ്ടി ഔദാര്യം ചെയ്യരുത്‌. നിന്റെ
നാഥന്നു വേണ്ടി ക്ഷമ കൈക്കൊള്ളുക, കാഹളത്തില്‍ ഊതിക്കഴിഞ്ഞാല്‍ (ലോകാവസാനം
വന്നുകഴിഞ്ഞാല്‍) അത്‌, ആ ദിവസം സത്യനിഷേധികള്‍ക്കു വളരെ ഞെരുക്കമുള്ളതും
ലഘുവല്ലാത്തതുമായ ഒരു ദിവസമായിരിക്കും.' (ഖുര്‍ആന്‍ 74: 1-10)അങ്ങിനെ നബി(സ) യെ
ജനങ്ങളെ ഉദ്ധരിക്കാനും താക്കീതു നല്‍കാനും ദൈവം നിയോഗിച്ചു. അദ്ദേഹം പ്രവാചകനായി.
പ്രവാചകനായി നിയോഗിക്കപ്പെട്ട ശേഷം അദ്ദേഹം പ്രബോധനം ആരംഭിച്ചു നബി (സ) യുടെ
ആത്മാറ്ത്ഥതയില്‍ അടുത്തറിയുന്നവര്‍ക്കാര്‍ക്കും സംശയമുണ്ടായിരുന്നില്ല. ആദ്യമായി
ഖദീജ അദ്ദേഹത്തിന്റെ സന്ദേശം സ്വീകരിച്ചു.
.അധികം താമസിയാതെ അലി, അബൂബക്കര്‍, ഉസ്മാന്‍,അബ്ദുറഹ്മാന്, സഅ​‍്ദ്‌, സുബൈര്‍, തൽഹാ എന്നിവരുംനബി(സ) ദൈവത്തിന്റെ ദൂതനും അടിമയുമാണെന്ന്‌' വിശ്വസിച്ചു.പിന്നിടദ്ദേഹത്തിന്‌ പരസ്യമായി മത
പ്രബോധനമാരംഭിക്കനിര്‍
ദ്ദേശംലഭിച്ചു. അപ്പോള്‍ അദ്ദേഹം മക്കക്കു തൊട്ടുള്ള സഫാ എന്ന കുന്നില്‍ കയറി
നിന്നു കൊണ്ട്‌ ജനങ്ങളെ വിളിച്ചുകൂട്ടി.ഞാന്‍, ഈ മലയുടെ അപ്പുറത്ത്‌ നിങ്ങളെ
ആക്രമിക്കന്‍ ഒരു ശത്രു സൈന്യം തയ്യാറായി നില്‍പുണ്ട്‌ എന്നു പറഞ്ഞാല്‍ നിങ്ങള്‍
വിശ്വസിക്കയില്ലേ? എന്നു ചോദിച്ചു.'നിങ്ങള്‍ കളവു പറഞ്ഞതായി ഞങ്ങള്‍ക്കറിയില്ല'
അവര്‍ ഉത്തരം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് താക്കീതു
നല്‍കുന്നു. എനിക്ക്‌ ദൈവത്തില്‍നിന്നും ഒരു സന്ദേശം ലഭിച്ചിരിക്കുന്നു. ഒരു
ഭയാനകമായ ശിക്ഷയെക്കുറിച്ച്‌ മൂന്നറീപ്പ് നല്‍കുന്നവനായാണ്‌ ഞാന്‍ വന്നിട്ടുള്ളത്‌.
എനിക്ക്‌ ഈ ലോകത്ത്‌ നിങ്ങളെ സംരക്ഷികക്കന്‍ കഴിയുകയില്ല. മരണാനന്തര ജീവിതത്തിലും
നിങ്ങള്‍ക്ക്‌ സംരക്ഷണം വാഗ്ദത്തം ചെയ്യാന്‍ എനിക്ക്‌ കഴിയില്ല. യധാര്‍ത്ഥ
ദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല എന്ന്‌ നിങ്ങള്‍ വിശ്വസിച്ചാലല്ലാതെ ഇതു കേട്ടപ്പോള്‍
ഇതു പറയാനാണോ നീ ഞങ്ങളെ വിളിച്ചത് എന്നും പറഞ്ഞവര്‍ പിരിഞ്ഞുപോയി
.നബി (സ) തന്റെ ദൗത്യം തുടര്‍ന്നുകൊണ്ടിരുന്നു. പലരും ഇസ്ലാം സ്വീകരിച്ചു. 

No comments:

Post a Comment