Sunday, 7 October 2012

മസ്ജിദുന്നബവി


മദീനയില്‍ എത്തിയശേഷം നബി(സ) ആദ്യമായി ചെയ്തത് ഒരു കേന്ദ്രം നിര്‍മ്മിക്കുകഎന്നതായിരുന്നു. നബി(സ) മദീനയില്‍ ഒരു പള്ളി സ്ഥാപിച്ചു.അവിടുത്തെ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്തായിരുന്നു പള്ളിനിര്‍മാണം. അസ്അദുബ്നു സുറാറയുടെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന സഹ്ല്‍, സുഹൈല്‍ എന്നീ അനാഥബാലന്മാരുടേതായിരുന്നു പള്ളി നിര്‍മിക്കാന്‍ നബി(സ) തെരഞ്ഞെടുത്ത സ്ഥലം. അബൂബക്കര്‍ സിദ്ദീഖി(റ)ല്‍ നിന്ന് 10 ദീനാര്‍ വാങ്ങി ആ തുക കുട്ടികള്‍ക്കു ഭൂമിയുടെ വിലയായി നല്‍കിയാണ് നബി(സ) സ്ഥലം വാങ്ങിയത്. വളരെ ചെറിയ ഒരു കുടില്‍പോലെയായിരുന്നു അന്ന് പ്രവാചകന്റെ പള്ളി. അതിന്റെ മേല്‍ക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകള്‍ ചുട്ട ഇഷ്ടിക കട്ട കൊണ്ട് പടുത്തതുമായിരുന്നു. ഈത്തപ്പനത്തടികളായിരുന്നു തൂണുകള്‍. നിലത്ത് ഒന്നും വിരിക്കാനുണ്ടായിരുന്നില്ല. മണലിലായിരുന്നു നമസ്കാരം. പള്ളിയോട് ചേര്‍ന്ന് കിഴക്കു വശത്തായിരുന്നു നബി പത്നിമാര്‍ക്കുവേണ്ടി പണിത കുടിലുകള്‍. അവിടെയായിരുന്നു നബി(സ)യുടെ താമസം. ഉള്ളില്‍ കടക്കുമ്പോള്‍ ഈത്തപ്പനയോല തലക്കു മുട്ടുന്നത്ര കൊച്ചു വീടുകളായിരുന്നു അവ   മദീനയിലെത്തിയ നബി(സ)
അന്‍സാരിയായ അബൂ അയ്യൂബിന്റെ കൂടെയാണ്‌ ആദ്യം താമസിച്ചത്.നബിയും അനുയായികളും
ചേര്‍ന്ന് മസ്ജിദുന്നബവി
സ്ഥാപിച്ച ശേഷം അദ്ദേഹം അതിനടുത്തേക്ക് താമസം മാറ്റി. അതു തന്നെയായിരുന്നു പുതിയ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ കേന്ദ്രവും. ഇസ്ലാമിക രാഷ്ട്രത്തിന്‍റെ സെക്രട്ടറിയേറ്റും കോടതിയും അഭയാര്‍ത്ഥികളുടെ കേന്ദ്രവും എല്ലാം
അതു തന്നെയായിരുന്നു. കേന്ദ്രം സ്ഥാപിച്ചശേഷം അതിന്‍റെ ഭദ്രത നബി(സ) ഉറപ്പുവരുത്തി.
ആഭ്യന്തര സമാധാനവും രാജ്യരക്ഷയും ഉറപ്പുവരുത്തുന്ന ഒരു ഉടന്പടി
പ്രവാചകനുണ്ടാക്കി.
മുസ്ലിംകളും അമുസ്ലിംകളുമായ മദീനയിലും മദീനക്കു ചുറ്റുമുള്ള എല്ലാ ഗോത്രങ്ങള്‍ക്കിടയിലും സമാധാനപരമായ സഹവര്‍ത്തിത്വം നേടിയെടുക്കുക എന്നതായിരുന്നു ഉടന്പടിയുടെ ലക്ഷ്യം. തുല്യമായ അവകാശങ്ങളുടെയും
ബാധ്യതകളുടെയും അടിസ്ഥാനത്തിലുള്ള ആ ഉടന്പടിയില്‍ ജുത ഗോത്രങ്ങളും അമുസ്ലിം ഗോത്രങ്ങളും
ഒപ്പുവെക്കാന്‍ ഔല്‍സുക്യം കാണിച്ചു. ഭരണാധികാരി ഭരണീയര്‍ക്ക് കൊടുത്ത എഴുതപ്പെട്ട ഭരണഘടന എന്ന നിലക്ക് രാഷ്ട്രതന്ത്രജ്ഞന്‍മാര്‍ ഇതിന് പ്രാധാന്യം കല്‍പിക്കുന്നു.മദീനയില്‍ രൂപംകൊണ്ടത് പ്രവാചകന്‍റെ നേതൃത്വത്തിലുള്ള ഒരാദര്‍ശ
രാഷ്ട്രമായിരുന്നു.അത് ദൈവേതരങ്ങളായ എല്ലാ അടിമത്തച്ചങ്ങലകളില്‍നിന്നും മനുഷ്യനെ
മോചിച്ചാണ് പ്രവാചകന്‍ ഭരണം നടത്തിയിരുന്നത്. അങ്ങിനെ ചെയ്യണമെന്ന് ഖുര്‍ആനിന്‍റെ
നിര്‍ദ്ദേശമുണ്ടായിരുന്നു.,,മദീനയില്‍ എത്തിയ ശേഷം ഒരു ആക്രമണം നബി (സ) എപ്പോഴും
പ്രതീക്ഷിച്ചു.. അതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തിയിലെ
ഗോത്രങ്ങളുമായി കാരാറുകള്‍ ഉണ്ടാക്കുകയും അവരുടെ സഹകരണം ഉറപ്പ് വരുത്തുകയും ചെയ്തു.
കൂടാതെ ഇടയ്ക്കിടെ അതിര്‍ത്തിയില്‍ നിരീക്ഷണ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു

No comments:

Post a Comment