Monday, 1 October 2012

ആദ്യ ഹിജ്റ


മര്‍ദ്ദനംസഹിക്കവയ്യാ തായപ്പോള്‍ നബി തന്റെ ചില അനുയായികളോട്‌ അബ്സീനിയ (എത്യോപ്യ) യിലേക്ക്‌
പാലായനം ചെയ്യന്‍ നിര്‍ദ്ദേശിച്ചു. അന്ന്‌ എത്യോപ്യയില്‍ ഒരു ക്രിസ്ത്യന്‍ രാജാവായ
നേഗസ്‌ (നജ്ജാശി) ആണ്‌ ഭരിച്ചിരുന്നത്‌.അങ്ങനെ പ്രവാചക ദൗത്യത്തിന്റെ 5-​‍ാം വര്‍ഷം
11 പുരുഷന്മാരും 4 സ്ത്രീകളും അടങ്ങുന്ന ഒരു സംഘം എത്യോപ്യ യിലേക്ക്‌ പാലായനം
ചെയ്തു.മുസ്ലിംകള്‍ പാലായനം ചെയ്തത്തറിഞ്ഞ മക്കാ പ്രധാനികള്‍ ഒരു ദൗത്യ സംഘത്തെ
എത്യോപ്യയിലെ രാജാവിന്‍റെ അടുക്കലേക്കയച്ചു. അവര്‍ രാജാവിനെ സമീപിച്ച്‌ തങ്ങളില്‍
നിന്നും ഓടിപ്പോന്ന അടിമകളാണ്‌ മുസ്ലിംകള്‍ എന്നും അവരെ തങ്ങള്‍ക്ക്
വിട്ടുതരണമെന്നും അപേക്ഷിച്ചു. രാജാവിന്റെ മുന്നില്‍ ഹാജരാക്കപ്പെട്ട മുസ്ലിംകള്‍ ഇങ്ങനെ ബോധിപ്പിച്ചു
;
രാജാവേ, ഞങ്ങള്‍ അജ്ഞതയിലായിരുന്നു. വിഗ്രഹാരാധനയിലും അധര്‍മ്മജീവിതത്തിലും മുഴുകി ജീവിക്കുകയായിരുന്നു ഞങ്ങള്‍. ഞങ്ങളില്‍ ശക്തിയുള്ളര്‍ ശക്തി കുറഞ്ഞവരെ ദ്രോഹിച്ചു. ഞങ്ങള്‍ കള്ളം പറയാറുണ്ടായിരുന്നു.
അതിഥിമര്യാദ
ഞങ്ങള്‍ പാലിച്ചിരുന്നില്ല. അങ്ങനെയിരിക്കെ, ഞങ്ങളില്‍ ഒരു പ്രവാചകന്‍വന്നു.
ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും ധാര്‍മ്മിക
ജീവിതത്തെക്കുറിച്ചും ഞങ്ങള്‍ക്ക്‌ നന്നായറിയാമായിരുന്നു. ഞങ്ങളദേഹത്തില്‍
വിശ്വസിക്കുകയും അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ നാട്ടുകാര്‍
ഞങ്ങളെ മര്‍ദ്ദിക്കുകയും ഞങ്ങളുടെ മതത്തെ ഉപേക്ഷി ക്കുവാന്‍ നിര്‍ബന്ധിക്കുകയും
ചെയ്തു.' ഇതു കേട്ടപ്പൊള്‍ രാജാവ്‌ മുസ്ലിംകളുടെ കാര്യത്തില്‍ തല്‍പരനാവുകയും
അവര്‍ക്ക് ലഭിച്ചുവേന്ന്‌ പറയുന്ന വേദത്തിന്റെ ചില ഭാഗങ്ങല്‍കേള്‍പ്പിക്കന്‍
ആവശ്യപ്പെടുകയും ചെയ്തു. മുസ്ലിംകളില്‍പ്പെട്ട ജഅ​‍്ഫര്‍ ഖുറ്ആനിലെ ഒരദ്ധ്യായം
വായിച്ചു കേള്‍പ്പിച്ചു.രാജാവ്‌,എത്യോപ്യയില്‍ താമസി ച്ചുകൊള്ളന്‍ അവരെ അനുവദിച്ചു.
അധികം കഴിയുന്നതിനുമുമ്പ്‌ മറ്റൊരു സംഘം കൂടി എത്യോപ്യയിലേക്ക്‌ പാലായനം ചെയ്തു.
ആ സംഘത്തില്‍ 101 പേരുണ്ടായിരുന്നു. അതില്‍ 18 സ്ത്രീകളായിരുന്നു.മുസ്ലീംകളുടെ അംഗസംഖ്യ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരുന്നത്‌ മക്കാ പ്രധാനികളെ ഇത് അലോസരപ്പെടുത്തി. അവര്‍ ഒന്നായി സമ്മേളിച്ച്‌ പ്രവാചകന്റെ
കുടുംബത്തിന്നെതിരില്‍ ഉപരോധം ഏര്‍പ്പെടുത്തന്‍ നിശ്ചയിച്ചു.അവര്‍ക്ക് ധാന്യങ്ങളോ,
മറ്റവശ്യസാധനങ്ങളോ നല്‍ക്കന്‍ പാടില്ലെന്ന്‌ തീരുമാനിച്ചു. ഇത്‌ പ്രവാചകന്റെ
കുടുംബത്തെ വളരെയധികം വിഷമിപ്പിച്ചു. ഈ അവസ്ഥ ഏതാണ്ട്‌ മൂന്നുകൊല്ലം തുടര്‍ന്നു.
പ്രവാചക ദൗത്യത്തിന്റെ പത്താം വര്‍ഷത്തില്‍ അമുസ്ലീംകളില്‍പ്പെട്ട ചില ചെറുപ്പക്കര്‍ തന്നെ മനുഷ്യത്വഹീനമായ ഈ ഉപരോധം പിന്‍വലിക്കന്‍ നേതാക്കന്‍മാരെ
നിര്‍ബന്ധിച്ചു. അങ്ങനെ ഉപരോധം നീങ്ങി.

No comments:

Post a Comment